Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Post Office

Kozhikode

ജീവനക്കാരനില്ല: മുക്കം പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം

മുക്കം: പോസ്റ്റൽ അസിസ്റ്റന്‍റിന്‍റെ അഭാവം മൂലം സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് മുക്കം  പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ രജിസ്‌ട്രേഡ് തപാൽ സർവീസുകൾ പൂർണമായി തടസ്സപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.

നിലവിലുണ്ടായിരുന്ന പോസ്റ്റൽ അസിസ്റ്റന്‍ഡ്  രണ്ടു ദിവസമായി അവധിയിലായതിനെ തുടർന്ന് പകരം ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറായില്ല.
ഇതോടെയാണ് രജിസ്‌ട്രേഡ് പോസ്റ്റുകൾ സ്വീകരിക്കുന്നതും അയക്കുന്നതുമായ നടപടികൾ നിലച്ചത്.  മുക്കം പോസ്‌റ്റോഫീസിന് കീഴിൽ ഒമ്പത് ബ്രാഞ്ച് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഈ ബ്രാഞ്ചുകളിൽ നിന്ന് ശേഖരിക്കുന്ന രജിസ്‌ട്രേഡ് പോസ്റ്റുകളും  ഹെഡ് ഓഫീസിൽ കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.

അത്യാവശ്യ രേഖകളും അഭിമുഖ കത്തുകളും അടക്കമുള്ള തപാലുകൾ അയക്കാനായി ഇന്നലെയും നിരവധിയാളുകളാണ് പോസ്റ്റ് ഓഫീസിലെത്തിയിരുന്നത്. എന്നാൽ സേവനം ലഭിക്കാതെ വന്നതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ജീവനക്കാരുടെ അവധി സമയങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്താത്ത തപാൽ വകുപ്പിന്‍റെ വീഴ്ചയ്ക്കെതിരെ ശക്തമായ രോഷമാണ് ഉയരുന്നത്. അതിനിടെ കൂടരഞ്ഞിയിൽ നിന്ന് ഒരു ജീവനക്കാരനെ എത്തിച്ച് പ്രശ്നത്തിന് താൽകാലിക പരിഹാരം കണ്ടതോടെയാണ് സമരം അവസാനിപ്പിച്ചത്.

District News

തപാൽ ഓഫീസ് അടച്ചുപൂട്ടൽ: തീരുമാനം പിൻവലിക്കണമെന്ന് ബെന്നി ബഹനാൻ എംപി

ആലുവ: ടൗൺ ബസ്റ്റാൻഡ് പോസ്റ്റ് ഓഫീസും ആലുവ അശോകപുരം പോസ്റ്റ് ഓഫീസും നിർത്തലാക്കാനുള്ള തപാൽ വകുപ്പിന്‍റെ നീക്കം പിൻവലിക്കണമെന്ന് ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യക്ക് കത്ത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.


പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടലിനെതിരെ ഉപരോധസമരം


ആലുവ: ആലുവ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് നിർത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിൽ മുന്നിൽ ഉപരോധ സമരം നടത്തി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക് പ്രസിഡന്‍റ് പി.എ. മുജീബ് അധ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസുകൾ പൂട്ടാനുള്ളനീക്കത്തിൽനിന്നു തപാൽ വകുപ്പ് പിന്മാറണമെന്ന് സീനിയർ സൂപ്രണ്ട് ജെസി ജോർജുമായുള്ള ചർച്ചയിൽ അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.


അശോകപുരം പോസ്റ്റ് ഓഫീസ് അടയ്ക്കുന്നില്ലെന്ന്


ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാൻ നിർദേശം ഇല്ലെന്നും ഡിപാർട്ട്മെന്‍റൽ പണമിടപാടുകളിൽ ക്രമീകരണം ഏർപ്പെടുത്തുക മാത്രമാണെന്നും പോസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു. എന്നാൽ ആലുവ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് പ്രവർത്തനം അവസാനിപിക്കാൻ നിർദ്ദേശം ഉണ്ടെന്നും അറിയിച്ചു.

Kerala

തപാൽ വകുപ്പിനെ ലാഭത്തിലാക്കാൻ കെട്ടിടങ്ങൾ പാട്ടത്തിന് നൽകും

എസ്.ആർ. സുധീർ കുമാർ


കൊല്ലം: തപാൽ വകുപ്പിനെ ലാഭത്തിലാക്കാൻ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ആവശ്യം കഴിഞ്ഞുള്ള ഭാഗങ്ങൾ പാട്ടത്തിനു നൽകാൻ തീരുമാനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വകുപ്പിനെ പൂർണമായും ലാഭത്തിലാക്കുന്ന കർമ പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി.


സാമ്പത്തിക സുസ്ഥിരതക്കായി സ്വന്തം ഭൂമികളിൽ നിന്ന് ധനസമ്പാദനത്തിനാണ് പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. ഇതോടൊപ്പം വൈവിധ്യമാർന്ന സേവനങ്ങളിലൂടെ പുതിയ ബിസിനസ് മേഖലകൾ വ്യാപിപ്പിച്ചും വരുമാനം വർധിപ്പിക്കും. രാജ്യത്ത് നിലവിൽ 1.6 ലക്ഷം പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ സ്വന്തമായുള്ള കെട്ടിടങ്ങളിൽ ഓഫീസ് പ്രവർത്തനം ഒഴിച്ചുള്ള ഭാഗങ്ങളിലെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ തിരിച്ചറിഞ്ഞ് വാണിജ്യപരമായി ലാഭം ലഭിക്കുന്നവ ദീർഘകാല അടിസ്ഥാനത്തിൽ പാട്ടത്തിന് നൽകാനാണ് തീരുമാനം.


മാത്രമല്ല വകുപ്പിന് സ്വന്തമായി ഭൂമിയുള്ള പ്രദേശങ്ങളിൽ താഴത്തെ നിലയിൽ പോസ്റ്റ് ഓഫീസ് മന്ദിരം സ്ഥാപിച്ച് ബാക്കി സ്ഥലത്ത് ബഹുനില കെട്ടിടങ്ങൾ നിർമിച്ച് പാട്ടത്തിന് നൽകാനും പദ്ധതിയുണ്ട്.
ഇതിന്‍റെ ഭാഗമായി തപാൽ വകുപ്പ് തങ്ങളുടെ സ്വത്തുക്കളുടെ പട്ടിക തയാറാക്കുന്നത് ആരംഭിച്ച് കഴിഞ്ഞു. ഉടമസ്ഥാവകാശ രേഖകൾ പരിശോധിച്ച് ഇതിൽ വാണിജ്യ സാധ്യത കൂടുതലുള്ളവയുടെ പ്രത്യേക ലിസ്റ്റും തയാറാക്കും. തപാൽ വകുപ്പിന്‍റെ പ്രതിവർഷ ചെലവ് 27, 000 കോടി രൂപയാണ്. 12,000 കോടി രൂപ മാത്രമാണ് വരുമാനമായി ലഭിക്കുന്നത്.


സേവന വിപുലീകരണം, സാങ്കേതികവിദ്യ നവീകരണം, ആസ്തികളിലൂടെ അധിക ധനസമ്പാദനം എന്നിവയിലൂടെ ഈ അന്തരം ഇല്ലാതാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.


എക്സ്പ്രസ് പാർസൽ ഡെലിവറി, ആധാർ എൻറോൾമെന്‍റ്, പാസ്പോർട്ട് സൗകര്യം, മ്യൂച്ചൽ ഫണ്ട് വിതരണം അടക്കമുള്ള സേവനങ്ങൾ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാക്കും. ഇതിനായി സർക്കാർ-സ്വകാര്യ ഏജൻസികളുമായി കൂടുതൽ പങ്കാളിത്ത കരാറുകളിൽ ഏർപ്പെടാനും വകുപ്പിന് പദ്ധതിയുണ്ട്.

Latest News

Corehub Up